Monday, October 24, 2011

നാലുകോളം വാര്‍ത്തയും ചിത്രവും.

മുഹമ്മദ്‌ ആസിഫ്


കുഞ്ഞേ നിനക്കുവേണ്ടി

ആദ്യമായാണ് ഒരു ജീവന്‍ കണ്മുന്നില്‍ കിടന്നു വിടപറയുന്നത്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടതിരിക്കുംപോഴും വീണ്ടും വീണ്ടും ദൃശ്യം അതെ വ്യക്തതയോടെ തെളിഞ്ഞു വരുന്നു.

2011 ഒക്ടോബര്‍ 23 രാവിലെ 11 .പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് ബസ്‌ എം റോഡില്‍ പ്രവേശിക്കുന്ന സ്ഥലം. ഗേള്‍സ്‌ സ്കൂളിനു മുന്നിലെത്തിയപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്നു ഉറങ്ങുകയായിരുന്ന ഞാന്‍ എഴുന്നെട്ടത്‌. ഉറക്കച്ച്ച്ചടവുണ്ടായിരുന്ന കണ്ണ് തുറക്കുമ്പോള്‍ എന്തോ ഒന്ന് മുകളിലേക്ക് തെറിക്കുന്നതും അതെ വേഗതയില്‍ അതില്നിന്നെന്തോ താഴേക്ക്‌ വീഴുന്നതും കണ്ടു. വാഹനപകടമെന്ന തിരിച്ചറിവില്‍ പെട്ടെന്ന് കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും വായുവില്‍ കറക്കം പൂര്‍ത്തിയാക്കി മാരുതി 800 നിലംപതിച്ചു കഴിഞ്ഞു. കാറിലേക്ക് ശ്രദ്ധ പോകുന്നതിനു മുമ്പ് അതില്‍നിന്നു തെറിച്ചുവീണ പിഞ്ചു ബാലനിലേക്ക് കണ്ണ് പാഞ്ഞു. ഒരു നിമിശാര്‍ധ്ധതെക് കുട്ടിയുടെ മുഖം ഉറങ്ങുന്ന പോലെ തോന്നിച്ചു. ഒരു നിമിശാര്ധത്തെക്ക് മാത്രം. അവന്‍ ഒന്നുറക്കെ കരഞ്ഞിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു.
ഒന്നുമുണ്ടായില്ല. അടുത്ത നിമിഷം വായിന്റെ ഇരു പുറത്തുനിന്നും പിഞ്ചുരക്തം ഒഴുകിപ്പരന്നു. വൈകാതെ മൂക്കില്‍നിന്നും നിര്‍ത്താതെ ചോര ഒഴുകാന്‍ തുടങ്ങി. ആളുകള്‍ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ്‌ ഒതുക്കി നിര്‍ത്തിയ ഉടന്‍ ചാടി ഇറങ്ങി കുട്ടിയുടെ അവസ്ഥയെന്തെന്നു തിരക്കുംപോഴേക്കും ആശുപത്രിയില്‍ പോയ ഓട്ടോക്കാരന്‍ കാറിലെ മറ്റു യാത്രക്കാരെ തേടി വന്നിരുന്നു. അറിയിക്കേണ്ടവരെ ഒകെ അറിയിചോളാന്‍ പറഞ്ഞുവത്രെ.
കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കൈ വിരയല്കൊണ്ട് മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോലും കഴിയാതെ തളര്‍ന്നിരുന്നു.എവിടെനിന്നോ എത്തിയ പോലീസുകാരനോട്‌ വിറയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു പതുക്കെയ വന്നത് സാറെ.അവന്‍ പാഞ്ഞു വന്നു കേറീതാ. കണ്ടുനിന്നവര്‍ ബാക്കി
പൂരിപ്പിച്ചു . ബസ്‌ സ്റ്റാന്‍ഡില്‍നിന്ന് അമിതവെഗതയിലെതിയ സ്വകാര്യ ബസ്‌ ആലുവ ഭാഗത്തേക്ക്‌ പോകുന്ന കാറില്‍ ഇടിക്കുകയായിരുന്നു
മുതലാളിക്ക് ലാഭം ഉണ്ടാക്കാനും മറ്റുള്ളവനോട് മത്സരിക്കാനും വേണ്ടി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു ബസ്‌ പറപ്പിച്ച ഡ്രൈവറുടെ അശ്രദ്ധ ഒരു പിഞ്ചു ജീവന്‍ എടുത്തിരിക്കുന്നു. കുഞ്ഞും കാറിലെ മറ്റു യാത്രക്കാരും എന്ത് പിഴച്ചു? പതിവുപോലെ ആളുകൂടുന്നതിനു മുമ്പേ ബസിലെ ജീവനക്കാര്‍ കടന്നു കളഞ്ഞിരന്നു. പോലീസുകാര്‍ വന്നു പതിവ് പരിപാടികള്‍ നടത്തി മടങ്ങികഷ്ടം എന്ന് പറഞ്ഞു ജനക്കൂട്ടവും ഏരിയ ലേഖകനെ വിവരം അറിയിച്ചു ഞാനും പിരിഞ്ഞു.
പോകുന്നതിനു മുമ്പ് കുട്ടി കിടന്നിരുന്ന സ്ഥലത്തേക്ക് ഒന്നുകൂടി നോക്കി. ആരോ പിഞ്ചു രക്തത്തിന് മുകളില്‍ അല്പം പച്ചമണ്ണ് വാരി ഇട്ടിരിക്കുന്നു. കുഞ്ഞേ, നിന്റെ മരണത്തിന്റെ അവസാന അടയാളവും മായ്ക്കപ്പെട്ടിരിക്കുന്നു.
പക്ഷേ പെറ്റമ്മയുടെ മനസ്സില്‍ നീറ്റലായി പടരുന്ന നിന്റെ ഓര്‍മകളുടെ അടയാളങ്ങള്‍ എന്നെങ്ങിലും മായുമോ?
ഇനി  മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പേരിനൊരു കേസ്. ഒരാഴ്ച കഴിയുമ്പോള്‍ മരണക്കളിയുമായി അതെ ഡ്രൈവര്‍ വീണ്ടും റോഡിലിറങ്ങും. വ്യവസ്ഥിതികളെ പഴിച്ചു എല്ലാവരും കൈ കഴുകും. അനേകമനേകം നിറങ്ങള്‍ കാണേണ്ട കുരുന്നു കണ്ണുകള്‍ ചെന്ചോരയാല്‍ മൂടപ്പെട്ടു. നഷ്ടം അവന്റെ കുടുംബത്തിനു മാത്രം.

തിരികെ
ഓഫീസില്‍ എത്തിയപ്പോഴേക്കും സ്വകാര്യ ബസ്‌ കാറിലിടിച്ച് മരിച്ച എല്‍ കെ ജി വിദ്യാര്‍ഥിയായി അവ
ന്‍മാറിയിരുന്നു
പിറ്റേന്നത്തേക്ക് നാലുകോളം വാര്‍ത്തയും ചിത്രവും.

No comments:

Post a Comment