Monday, October 24, 2011

നാലുകോളം വാര്‍ത്തയും ചിത്രവും.

മുഹമ്മദ്‌ ആസിഫ്


കുഞ്ഞേ നിനക്കുവേണ്ടി

ആദ്യമായാണ് ഒരു ജീവന്‍ കണ്മുന്നില്‍ കിടന്നു വിടപറയുന്നത്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടതിരിക്കുംപോഴും വീണ്ടും വീണ്ടും ദൃശ്യം അതെ വ്യക്തതയോടെ തെളിഞ്ഞു വരുന്നു.

2011 ഒക്ടോബര്‍ 23 രാവിലെ 11 .പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് ബസ്‌ എം റോഡില്‍ പ്രവേശിക്കുന്ന സ്ഥലം. ഗേള്‍സ്‌ സ്കൂളിനു മുന്നിലെത്തിയപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്നു ഉറങ്ങുകയായിരുന്ന ഞാന്‍ എഴുന്നെട്ടത്‌. ഉറക്കച്ച്ച്ചടവുണ്ടായിരുന്ന കണ്ണ് തുറക്കുമ്പോള്‍ എന്തോ ഒന്ന് മുകളിലേക്ക് തെറിക്കുന്നതും അതെ വേഗതയില്‍ അതില്നിന്നെന്തോ താഴേക്ക്‌ വീഴുന്നതും കണ്ടു. വാഹനപകടമെന്ന തിരിച്ചറിവില്‍ പെട്ടെന്ന് കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും വായുവില്‍ കറക്കം പൂര്‍ത്തിയാക്കി മാരുതി 800 നിലംപതിച്ചു കഴിഞ്ഞു. കാറിലേക്ക് ശ്രദ്ധ പോകുന്നതിനു മുമ്പ് അതില്‍നിന്നു തെറിച്ചുവീണ പിഞ്ചു ബാലനിലേക്ക് കണ്ണ് പാഞ്ഞു. ഒരു നിമിശാര്‍ധ്ധതെക് കുട്ടിയുടെ മുഖം ഉറങ്ങുന്ന പോലെ തോന്നിച്ചു. ഒരു നിമിശാര്ധത്തെക്ക് മാത്രം. അവന്‍ ഒന്നുറക്കെ കരഞ്ഞിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു.
ഒന്നുമുണ്ടായില്ല. അടുത്ത നിമിഷം വായിന്റെ ഇരു പുറത്തുനിന്നും പിഞ്ചുരക്തം ഒഴുകിപ്പരന്നു. വൈകാതെ മൂക്കില്‍നിന്നും നിര്‍ത്താതെ ചോര ഒഴുകാന്‍ തുടങ്ങി. ആളുകള്‍ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ്‌ ഒതുക്കി നിര്‍ത്തിയ ഉടന്‍ ചാടി ഇറങ്ങി കുട്ടിയുടെ അവസ്ഥയെന്തെന്നു തിരക്കുംപോഴേക്കും ആശുപത്രിയില്‍ പോയ ഓട്ടോക്കാരന്‍ കാറിലെ മറ്റു യാത്രക്കാരെ തേടി വന്നിരുന്നു. അറിയിക്കേണ്ടവരെ ഒകെ അറിയിചോളാന്‍ പറഞ്ഞുവത്രെ.
കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കൈ വിരയല്കൊണ്ട് മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോലും കഴിയാതെ തളര്‍ന്നിരുന്നു.എവിടെനിന്നോ എത്തിയ പോലീസുകാരനോട്‌ വിറയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു പതുക്കെയ വന്നത് സാറെ.അവന്‍ പാഞ്ഞു വന്നു കേറീതാ. കണ്ടുനിന്നവര്‍ ബാക്കി
പൂരിപ്പിച്ചു . ബസ്‌ സ്റ്റാന്‍ഡില്‍നിന്ന് അമിതവെഗതയിലെതിയ സ്വകാര്യ ബസ്‌ ആലുവ ഭാഗത്തേക്ക്‌ പോകുന്ന കാറില്‍ ഇടിക്കുകയായിരുന്നു
മുതലാളിക്ക് ലാഭം ഉണ്ടാക്കാനും മറ്റുള്ളവനോട് മത്സരിക്കാനും വേണ്ടി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു ബസ്‌ പറപ്പിച്ച ഡ്രൈവറുടെ അശ്രദ്ധ ഒരു പിഞ്ചു ജീവന്‍ എടുത്തിരിക്കുന്നു. കുഞ്ഞും കാറിലെ മറ്റു യാത്രക്കാരും എന്ത് പിഴച്ചു? പതിവുപോലെ ആളുകൂടുന്നതിനു മുമ്പേ ബസിലെ ജീവനക്കാര്‍ കടന്നു കളഞ്ഞിരന്നു. പോലീസുകാര്‍ വന്നു പതിവ് പരിപാടികള്‍ നടത്തി മടങ്ങികഷ്ടം എന്ന് പറഞ്ഞു ജനക്കൂട്ടവും ഏരിയ ലേഖകനെ വിവരം അറിയിച്ചു ഞാനും പിരിഞ്ഞു.
പോകുന്നതിനു മുമ്പ് കുട്ടി കിടന്നിരുന്ന സ്ഥലത്തേക്ക് ഒന്നുകൂടി നോക്കി. ആരോ പിഞ്ചു രക്തത്തിന് മുകളില്‍ അല്പം പച്ചമണ്ണ് വാരി ഇട്ടിരിക്കുന്നു. കുഞ്ഞേ, നിന്റെ മരണത്തിന്റെ അവസാന അടയാളവും മായ്ക്കപ്പെട്ടിരിക്കുന്നു.
പക്ഷേ പെറ്റമ്മയുടെ മനസ്സില്‍ നീറ്റലായി പടരുന്ന നിന്റെ ഓര്‍മകളുടെ അടയാളങ്ങള്‍ എന്നെങ്ങിലും മായുമോ?
ഇനി  മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പേരിനൊരു കേസ്. ഒരാഴ്ച കഴിയുമ്പോള്‍ മരണക്കളിയുമായി അതെ ഡ്രൈവര്‍ വീണ്ടും റോഡിലിറങ്ങും. വ്യവസ്ഥിതികളെ പഴിച്ചു എല്ലാവരും കൈ കഴുകും. അനേകമനേകം നിറങ്ങള്‍ കാണേണ്ട കുരുന്നു കണ്ണുകള്‍ ചെന്ചോരയാല്‍ മൂടപ്പെട്ടു. നഷ്ടം അവന്റെ കുടുംബത്തിനു മാത്രം.

തിരികെ
ഓഫീസില്‍ എത്തിയപ്പോഴേക്കും സ്വകാര്യ ബസ്‌ കാറിലിടിച്ച് മരിച്ച എല്‍ കെ ജി വിദ്യാര്‍ഥിയായി അവ
ന്‍മാറിയിരുന്നു
പിറ്റേന്നത്തേക്ക് നാലുകോളം വാര്‍ത്തയും ചിത്രവും.

Saturday, October 1, 2011

സ്നേഹവീട്




സ്നേഹവീട് അഥവാ
മോഹന്‍ലാല്‍ അച്ഛനായ കഥ
അമ്മയെയും കൊണ്ട് നാട്ടിന്‍പുറത്ത് താമസിക്കുന്ന അജയന്‍ ആയി മോഹന്‍ലാലും അമ്മ അമ്മുക്കുട്ടിയമ്മയായി ഷീലയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇന്നസന്‍റ്, ബിജു മേനോന്‍, മാമുക്കോയ തുടങ്ങി കുറെ താരങ്ങള്‍. 16 വയസുകാരന്‍ കാര്‍ത്തിക് ഒരു സുപ്രഭാതത്തില്‍ അജയന്റെ വീട്ടിലെത്തുന്നതോടെ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. പഴേ മോഹന്‍ലാല്‍ -സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട് പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ചിത്രം കടുത്ത നിരാശയാണ് സമ്മാനിക്കുക. പഴയ കൂട്ടുകെട്ട് ഓര്‍മിപ്പിക്കാന്‍ വരവേല്പ്, നാടോടിക്കട്റ്റ്, തുടങ്ങിയ പോയകാല ഹിറ്റുകളിലെ ചില ഡയലോഗുകള്‍ ഉദ്ധരിക്കുന്നുണ്ട്.
FIRST IMPRESSION
എന്തിനിങ്ങനെ ഒരു പടമെടുത്തു എന്ന് ചോദിയ്ക്കാന്‍ ആണ് പടം കഴിഞ്ഞിരങ്ങിയപ്പോ ആദ്യം തോന്നിയത്. കഥയെന്നു പറയാന്‍ കാര്യയിട്ടൊന്നുമില്ല. പതിവ് പോലെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഒരു കഥാപാത്രം സമാധാന പരമായി കഴിയുന്ന നായകന്റെ ജീവിതത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. അതില്‍ നിന്ന് രക്ഷപെടാന്‍ ദുര്‍ബലമായ ചില പരീക്ഷണങ്ങള്‍ നായകന്‍ നടത്തുന്നു. എല്ലാം പരാജയപ്പെട്ടു അവസാനം നായകന്‍ ആ കഥാപാത്രത്തെ സ്വീകരിക്കുന്നു. തീര്‍ന്നു.
വ്യത്യസ്തത എന്ന് അവകാശപ്പെടാന്‍ ചിലതുണ്ട്.
നായികയ്ക്ക് (പദ്മപ്രിയ) പ്രത്യേക റോള്‍ ഒന്നുമില്ല. ഇടയ്ക്കിടെ ഫുള്‍ മേക് അപ്പില്‍ സോപ്പ് കമ്പനിയില്‍ സോപ്പ് മുറിക്കലാണ് പ്രധാന ജോലി. വൈകിട്ട് നായകന്റെ വീട്ടില്‍ വരുന്ന നായികയെ രാത്രി വീട് വരെ കൊണ്ടുവിടും. അഞ്ചിലധികം തവണ ഇത്തരം കൊണ്ടുവിടല്‍ ഉണ്ട്. എല്ലാം എടുത്തിരിക്കുന്നത് ഒരു പാടവരമ്പത് പനയുടെ കീഴില്‍ തന്നെ. ക്യാമറ മാറ്റി വക്കാന്‍ പോലും തയ്യാറായിട്ടില്ല.
കഥ
രസതന്ത്രത്തില്‍ മീര ജാസ്മിന്‍ വന്നതുപോലെ ഒരു സുപ്രഭാതത്തില്‍ പതിനാറു വയസുള്ള കാര്‍ത്തിക് ( രാഹുല്‍ പിള്ള) മോഹന്‍ലാലിന്‍റെ മകനാണെന്ന് പറഞ്ഞു വരുന്നു. മോഹന്‍ലാല്‍ പയ്യനെ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നു. അതിനുള്ള ചില നമ്പറുകള്‍.പിന്നെ മോഹന്‍ലാല്‍ അട്ടപ്പാടിയിലെ തോട്ടത്തില്‍ പോകുന്ന വണ്ടിയില്‍ അയാള്‍ അറിയാതെ കാര്‍ത്തിക് കയറി പറ്റുന്നു.തിരികെ വരുമ്പോഴേക്കും അജയന്റെ ദേഷ്യം കുറയുമെന്ന് കരുതുന്നു. പക്ഷേ തിരിച്ചു വന്ന ശേഷം സുഹൃത്ത്‌ എസ്‌ഐ ബാലന്റെ (ബിജു മേനോന്‍) സഹായത്തോടെ പയ്യന്റെ ഡി എന്‍ എ ടെസ്റ്റ്‌ നടത്താന്‍ ഒരുങ്ങുന്നു. അമ്മ തടയുന്നു. പയ്യറെ ഭൂതകാലം അന്വേഷിച്ച് അജയന്‍ ചെന്നൈയിലെതുന്നു. അവിടെ തന്റെ ഡ്രൈവിംഗ് ഗുരു സെയ്താലി (മാമുക്കോയ) വഴി പയ്യന്‍ ഒരു എക്സ്ട്രാ നടിയുടെ മകനാനെന്നരിയുന്നു. അച്ചന്റെതെന്നു പറഞ്ഞു താനാണ്‌ അജയന്റെ ഫോടോയും അഡ്രസ്സും കാര്‍ത്തിക്കിന് കൊടുതുവിട്ടതെന്നും സെയ്തലി സമ്മതിക്കുന്നു. തുടര്‍ന്ന് അജയനും സെയ്തലിയും കൂടി നാട്ടിലെത്തി തെറ്റിധാരണ മാട്ടനോരുങ്ങുംപോഴേക്കും കാര്‍ത്തിക് വീട്ടില്‍നിന്നു പോകുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തി പയ്യനെയും കൂട്ടി തിരികെ വീട്ടിലെത്തി അച്ഛനും 'മകനും' അമ്മയും കൂടിയിരിക്കുന്നിടത് ശുഭം

ഗാനങ്ങള്‍
ഹരിഹരന്‍ പാടിയ അമൃതമായ് എന്ന് തുടങ്ങുന്ന ഗാനം ആരോച്ചകമെന്നെ പറയാനാകു. മോഹനലാലുമായി തീരെ പൊരുതപെടാത്ത ആ ഗാനം കേള്‍ക്കുമ്പോള്‍ എന്തോ മുഴച്ചു നില്ക്കുംപോലെ തോന്നും. ശ്രേയ ഗോഷാല്‍ പാടിയ മറ്റൊന്നുണ്ട്. അതും വല്യ മെച്ചമില്ല. ഇളയരാജക്ക് മലയാളത്തില്‍ ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്ക്രിപ്റ്റ്
അങ്ങനെ എന്തേലും ഉണ്ടോ എന്ന് മഷിയിട്ടു നോക്കണം. മതമ്യ്ഹ്രിയുടെ കാര്യത്തില്‍ സത്യന്‍ അന്തിക്കാട്‌ പതിവ് തെറ്റിച്ചില്ല. ഒരു ഹിന്ദു ക്രിസ്ത്യന്‍ പ്രണയ വിവാഹം പെണ്‍വീട്ടുകാര്‍ എട്ടു വര്ഷം കഴിഞ്ഞു യോജിക്കുന്നുണ്ട്
താരങ്ങള്‍
ആര്‍ക്കും കാര്യമായി ഒന്നും ചെയ്യനില്ലാത്തത് കൊണ്ട് ആ ഭാഗം ക്ലീന്‍ ആയി. ഷീല മാക്സിമം ഓവര്‍ ആക്കി. ആവശ്യമുല്ലിടത്തും ഇല്ലാത്തിടത്തും അവരെ തിരുകിക്കേറ്റി മൊത്തത്തില്‍ ചളമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ പഴേ ലലാകും എന്ന് കരുതി ആരും പടം കാണരുത്. അതിനി സംഭവിക്കില്ലെന്നു മനസ്സിനെ വിശ്വസിപ്പിച്ച ശേഷം മാത്രം പടം കാണുക. പദ്മപ്രിയയുടെ കഥാപാത്രം ഒരിക്കലും ഒരു അനിവാര്യത ആയി ആര്‍ക്കും തോന്നാന്‍ ഇടയില്ല. കാര്‍ത്തിക്കിനെ അവതരിപ്പിക്കുന്ന രാഹുല്‍ പിള്ളയില്‍നിന്നു മലയാള സിനിമക്ക് ഒന്നും പ്രതീക്ഷിക്കാന്‍ വകയില്ലെന്ന് ഓരോ സീന്‍ കഴിയുമ്പോഴും അവന്‍ നമ്മെ ഓര്‍മിപ്പിക്കും. മുല്ലനെഴിയെ (പാവം) എന്തിനോ വേണ്ടി രണ്ടുമൂന്നു സീനില്‍ കാണിക്കുന്നുണ്ട്. പടം കഴിഞ്ഞിറങ്ങുമ്പോള്‍ ആകെ ഓര്‍ത്തിരിക്കുന്നത് റീജ (മല്ലിക)അവതരിപ്പിച്ച എക്സ്ട്രാ നടിയുടെ കഥാപാത്രം മാത്രം. കുറച്ചു സീനുകളികളിലെ ഉള്ളു എങ്കിലും തണ്ട ഭാഗം നന്നാക്കി എന്ന് അവര്‍ക്ക് ആശ്വസിക്കാം.
വാല്‍ക്കഷ്ണം
എറണാകുളം സവിതയില്‍ റിലീസ് ഷോയാണ് കണ്ടത്. ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഫാന്‍സിന്റെ ഇടയില്‍ നിന്ന് ടിക്കറ്റ്‌ എടുക്കുക സഹാസമാണെന്ന് മനസിലാക്കി മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വെറുതെ ഒരു ചേച്ചിയോട് ചോദിച്ചു- ഒരു ടിക്കറ്റ്‌ എടുത്തു തരുമോ എന്ന്. അവര്‍ പറ്റില്ലാന്നു പറഞ്ഞിരുന്നെങ്കില്‍!!!!!!!!!!!!!!!!!